ഇന്നവൾ തൂകിയ
കണ്ണുനീരിൻ ധുപകുറ്റികളിൽ
കുന്തിരിക്കത്തിൻ അത്മാവല്ല
മുഷ്ടി ചുരുട്ടിയ
വിപ്ലവ സ്വർഗത്തിൻ
രക്ത ധമനികുള്ളിൽ
അത്മിയാനന്തവുമില്ല
പൂത്തുലഞ്ഞ ചെമ്പക പൂക്കളിൻ
നിദ്രയ്ക്കുള്ളിൽ പ്രത്യാശയുടെ
മരണമണികൾ
നേരവും ഭേദിച്ച്, ആരോ കുലച്ചതു
ഇരുളിൻ തെളിമയിൽ വായ്ത്താരി മുഴക്കുന്നു
കുഴിമാടങ്ങൾ ശേഷിക്കാത്ത
ആത്മാക്കൾ ഇര തേടാത്ത
മരണസൗഹ്രദത്തിലല്ലോ നമ്മൾ